Let's learn by playing
Let's learn by playing
കളിച്ചു പഠിക്കാം
ഡോ അദില അബ്ദുള്ള ഐ എ എസ്
ഈ അവധിക്കാലത്ത്
കള്ളനും പോലീസും കളിച്ചവരും മരത്തിൽ കയറിയവരും പമ്പരം
കറക്കിയവരും പട്ടം പറത്തിയ വരും ഓലപ്പാമ്പും കണ്ണടയും നിർമിച്ചവരും മണ്ണപ്പം
ചുട്ട വരും കൊത്തങ്കല്ല് കളിച്ചവരും ആയ എത്ര കുട്ടികൾ ഉണ്ടാവും.പന്ത് തട്ടുന്നതും
ബാറ്റേന്തുന്നതും ഓടുന്നതും ചാടുന്നതും നീന്തുന്നതും ടെലിവിഷനുകളിൽ മാത്രം
കാണുന്ന കാഴ്ചക്കാരാക്കി മാറ്റി നിർത്തുകയും കുട്ടികൾക്ക് കളിക്കളം നിഷേധിക്കുകയും
ചെയ്യുന്ന രക്ഷിതാക്കൾ സത്യത്തിൽ ജീവിതശൈലി രോഗങ്ങളിലേക്ക് അവരെ
വിട്ടുകൊടുക്കുകയാണ്.
കളികളിൽ ഏർപ്പെടുന്ന കുട്ടികളിൽ പേശി ബലം കൂടുതലും ശരീരത്തിൽ കൊഴുപ്പ് കുറവുമായിരിക്കും. 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾ ദിവസവും ഒരു മണിക്കൂർ സമയം ആയാസമില്ലാത്ത വ്യായാമങ്ങൾ ചെയ്യാമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുള്ളത്. ശാരീരിക ക്ഷമത, അച്ചടക്കം, നേതൃപാടവം,ഓർമ്മശക്തി,എന്നിവ വികസിക്കാനും കളികൾ ഏറെ ഉപകരിക്കും. കളികളിൽചടുലതയും,ഏകോപനവും, തന്ത്രവും ആവശ്യമാണ്. പരസ്പരം സഹായിക്കാതെയും സഹകരിക്കാതെയും കളിക്കാൻ ആവില്ല. കൂട്ടായ്മയുടെയും ലീഡർഷിപ്പിന്റെയും പാഠങ്ങളാണ് കളികൾ നൽകുന്നത്. വിജയത്തിന്റെ മാധുര്യത്തോടൊപ്പം തോൽവിയുടെ കൈപ്പും അറിയുന്നതിലൂടെ ഏത് പ്രതിസന്ധികളെയും നെഞ്ചുംവിരിച്ച് നേരിടാനുള്ള കരുത്താണ് കളിക്കളം കൗമാരങ്ങൾക്ക് സമ്മാനിക്കുന്നത്. ഇങ്ങനെ കളിക്കാൻ വിടാതെ പഠിപ്പിക്കാൻ ശ്രദ്ധിക്കുന്ന നമ്മുടെ ഈ കുഞ്ഞുങ്ങൾസ്കൂളിൽ പോകുന്ന ഓരോ വർഷവും എത്രയോ പാക്കറ്റ് ബിസ്ക്കറ്റുകളും ഫ്രൂട്ട് ജ്യൂസുകളും ആണ് അകത്താക്കുന്നത്.കുട്ടികളെ എ പ്ലസുകാരാക്കി മാറ്റാനുള്ള തത്രപ്പാടിൽ തെറ്റായ ഭക്ഷണക്രമവും വ്യായാമത്തിന്റെ കുറവുംമൂലം പ്രമേഹവും കരൾ രോഗവും ബാധിച്ചവരായി മാറുകയാണ്.
കേരളത്തിലെ കുട്ടികളിൽ 30% പേരും അമിതവണ്ണം കൊണ്ടുള്ള പ്രയാസം നേരിടുന്നവരാണ്. കുഞ്ഞുണ്ണി മാഷിന്റെ കവിത പറയുന്നു” ഉണ്ടാൽ ഉണ്ട പോലിരിക്കണം, ഉണ്ടാൽ ’ഉണ്ട ‘പോലിരിക്കരുത് “.
അമിതവണ്ണം ജനിതകമല്ലെങ്കിൽ നമുക്ക് അകറ്റി നിർത്താം. ജനിതകമായി വണ്ണമുള്ളവർ വണ്ണത്തെ പറ്റി അധികം ആദിപെടേണ്ടതില്ല. എന്നാൽ പെട്ടെന്ന് ഭാരം വെച്ചാൽ ആഹാരരീതി, വ്യായാമം ഇല്ലായ്മ എന്നിവയെ നമുക്ക് പ ഴിക്കാം. അതികസമയം സ്ക്രീനിന് മുന്നിൽ തളച്ചി ടുന്നതും രോഗം ക്ഷണിച്ചു വരുത്തുകയാണ്.
അനാരോഗ്യകരമായ ഭക്ഷണരീതിയും അലസമായ ജീവിതശൈലിയും പ്രതിരോധശേഷിയില്ലാത്ത രോഗാതുരമായ സമൂഹത്തെ രൂപപ്പെടുത്തും. പഠനത്തിന്റെ നേർവിപ്പ രീതമല്ല കളികൾ എന്ന തിരിച്ചറിവാണ് സമൂഹത്തിന് ആവശ്യം. നാട്ടിൻപുറത്ത് ഒഴിഞ്ഞുകിടക്കുന്ന കളിക്കളങ്ങൾ കുട്ടികളെ കൊണ്ട് സജീവമാക്കാവുന്ന പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെഅജണ്ടയായി മാറണം. ഓരോ നാടുകളിലും വിവിധ കായിക മേഖലകളിൽ കോച്ചിംഗ് കൊടുക്കാൻ കഴിയുന്നവരെ കണ്ടെത്താനും കുട്ടികളെ കളിക്കളത്തിലേക്ക് ആകർഷിക്കാനും കഴിയണം. ജന്മദിനങ്ങളിലും പരീക്ഷ വിജയങ്ങളിലും കളിക്കോപ്പുകളും സൈക്കിളുകളും സമ്മാനമായി നൽകിയും കളിയിലേക്ക് തള്ളി വിടണം. വരുമാനത്തിന്റെ ചെറിയ ഒരംശം കുട്ടികളുടെ കായിക മേഖലക്കായി നീക്കിവെക്കുന്നത് ഒരിക്കലും ഒരു നഷ്ടമല്ല. ഭാവിയിൽ ആശുപത്രികളിൽ കൊടുക്കുന്ന ഭീമമായ തുക ഒഴിവാക്കാനും മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും അതിലൂടെ കഴിയും. കളിച്ചു പഠിക്കട്ടെ നമ്മുടെ കുഞ്ഞുങ്ങൾ കളിച്ചു തിമർത്ത് സന്തോഷിച്ച് നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കാനിരിക്കട്ടെ.
ചന്ദ്രിക ദിനപത്രം-നിരീക്ഷണം
10 Monday 2024
Comments
Post a Comment